Quantcast
Channel: women app feed
Viewing all 6537 articles
Browse latest View live

കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു; ശരീരം കത്തിച്ചു കൊണ്ട് അവള്‍ പറഞ്ഞു: 'ഇനി ആരും പീഡിപ്പിക്കില്ലല്ലോ..' കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു; ശരീരം കത്തിച്ചു കൊണ്ട് അവള്‍ പറഞ്ഞു: 'ഇനി ആരും പീഡിപ്പിക്കില്ലല്ലോ..'

$
0
0
ന്യൂഡൽഹി:ഉത്തർപ്രദേശിലെ ഹാപ്പുരിൽഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭർത്താവിനും സുഹൃത്തുക്കൾക്കുമെതിരേ പോലീസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമത്തിനിടയിൽ യുവതിയുടെ ശരീരത്തൽ 80 ശതമാനം പൊള്ളലേറ്റിരുന്നു.ആശുപത്രിക്കിടക്കയിൽ വച്ച് ഒരു ദേശീയ മാധ്യമത്തോട് സംസാരിച്ച പെൺകുട്ടി വേദന കടിച്ചമർത്തി പറഞ്ഞത് ഇനി ബലാത്സംഗം ചെയ്യപ്പെടില്ലല്ലോ എന്നും പൊള്ളലേറ്റ തന്റെ ശരീരം ആർക്കും വേണ്ട എന്നത് ആശ്വാസം പകരുന്ന കാര്യമാണ് എന്നുമായിരുന്നു.

2009-ൽ 14 വയസുള്ളപ്പോഴായിരുന്നു ഇവരുടെ ആദ്യ വിവാഹം. എന്നാൽ ആ ബന്ധം ഒരു വർഷത്തിനുള്ളിൽ വേർപിരിഞ്ഞു. ഇതോടെ പെൺകുട്ടി പിതാവിനും സഹോദരിക്കും ഒപ്പം വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിനു ശേഷം 2014-ൽ പെൺകുട്ടിയുടെ പിതാവും സഹോദരിയും ചേർന്ന് 10,000 രൂപയ്ക്ക് ഇവരെ മറ്റൊരാൾക്ക് വിറ്റു. എന്നാൽ എല്ലാ അർഥത്തിലും രണ്ടാം ഭർത്താവ് ഒരു ക്രൂരനായിരുന്നുവെന്ന് ഇവർ പറയുന്നു. ഇയാൾ ഇവരെ ക്രൂരമായ പീഡനങ്ങൾക്കാണ് ഇരയാക്കി. ഭർത്താവും 20 ഓളം സുഹൃത്തുക്കളും ചേർന്ന് അഞ്ച് വർഷത്തോളം തുടർച്ചയായി ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ സംഭവത്തിൽ തനിക്കും പിതാവിനും നീതി ലഭ്യമാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നും നീതി കിട്ടില്ലെന്ന്ഉറപ്പായതോടെ താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നുംപെൺകുട്ടി പറയുന്നു.

നിലവിൽ ഇവർക്ക് മൂന്നു കുട്ടികളാണ് ഉള്ളത്. ഇതിൽ ഒരു കുട്ടി ആദ്യ ഭർത്താവിൽ നിന്നും രണ്ടാമത്തെ കുട്ടി രണ്ടാം ഭർത്താവിൽ നിന്നും മൂന്നാമത്തെ കുട്ടി പീഡനത്തിനിരയാക്കിയ ആളിൽനിന്നുമാണ്. യുവതിയുടെ ഭർത്താവിൽ നിന്നും പീഡനത്തിന് ഇരയാക്കിയവരിൽ നിന്നും പണം വാങ്ങിയ ശേഷം പോലീസ് കേസ് ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. ഭർത്താവും സുഹൃത്തുക്കളും തുടർച്ചയായി പീഡിപ്പിച്ചതിനെ തുടന്ന് ഏപ്രിൽ മാസമാണ് ഇവർ ആത്മഹത്യയ്ക്ക ശ്രമിച്ചത്. സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തി 14 പേർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ യു.പി സർക്കാരിനോടും ഡിജിപിയോടും വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.

Content Highlights:Hapur woman set herself ablaze to avoid further sexual assault

'ഇപ്പോള്‍ അവര്‍ ചോദിക്കുന്നു, നീയെന്താ ആരേയും പ്രേമിക്കുന്നില്ലെ' 'ഇപ്പോള്‍ അവര്‍ ചോദിക്കുന്നു, നീയെന്താ ആരേയും പ്രേമിക്കുന്നില്ലെ'

$
0
0
വടക്കൻ സെൽഫിയിലെ മഞ്ജിമയേക്കാൾ മലയാളികൾ സ്നേഹിക്കുന്നത് ബാലതാരമായ മഞ്ജിമയെ ആയിരിക്കും. തന്റെ പ്രണയത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ ഗൃഹലക്ഷ്മിയുമായി മഞ്ജിമ പങ്കുവച്ചു. ഇമോഷ്ണലി എങ്ങനെ സ്ട്രോങ് ആകാമെന്ന് അമ്മയുടെ അടുത്തു നിന്നാണ് താൻ പഠിച്ചതെന്ന് മഞ്ജിമ പറയുന്നു. താനും ചേട്ടനും കുഞ്ഞായിരുന്നപ്പോൾ അച്ഛൻ മാസം മൂന്നു പഠങ്ങളൊക്കെ ചെയ്തിരുന്നു. അമ്മയാണ് ഞങ്ങളെ വളർത്തിരുന്നത്. ചെറിയ കള്ളം പറഞ്ഞാലും എതിർത്തു പറഞ്ഞാലും എല്ലാം അമ്മയുടെ അടികിട്ടും. പക്ഷേ പ്രൊഫഷണൽ ലൈഫിൽ അച്ഛനാണ് സ്വാധീനിച്ചത്. ഈ ഫോട്ടോഷൂട്ടിന് ഇടയിൽ തന്നെ 25 തവണ് അച്ഛൻ മേസേജ് അയച്ചു കാണും. രാവീലെ എണീറ്റിട്ട് കിടക്കും വരെയുള്ള കാര്യങ്ങൾ അച്ഛനെ അറിയിക്കുന്നത് ഇപ്പോൾ ശീലമായി.

ഇതിനൊക്കെ ഇടയിൽ പ്രേമിക്കാനെന്നും സമയം കിട്ടുന്നില്ലെ എന്ന ചോദ്യത്തന് ഓ അതൊക്കെ ഉണ്ട് എന്നായിരുന്നു മഞ്ജിമയുടെ മറുപടി. പക്ഷേ ഒരിക്കലും അച്ഛനെയോ അമ്മയേയോ ഇരുത്തിട്ട് നിനക്ക് എങ്ങനെ അതിന് ധൈര്യം വന്നു എന്ന് ചോദിപ്പിച്ചിട്ടില്ല. കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് ചെറിയ പ്രേമമൊക്കെ ഉണ്ടായപ്പോൾ അവർ വന്നു പറഞ്ഞിട്ടുണ്ട് ഇത് തെറ്റാണ് ഇപ്പോൾ പഠിക്കേണ്ട സമയമാണെന്ന്. പക്ഷേ ഇപ്പോൾ അവർ ചോദിക്കുന്നു നീ എന്താ ആരേയും പ്രേമിക്കുന്നില്ലെ എന്നും. ഈ പ്രായത്തിൽ സീരിയസ്സായൊരു റിലേഷൻഷിപ്പിൽ പോയി ചാടാൻ എന്നെക്കോണ്ട് പറ്റില്ലന്നേ. ഇപ്പോൾ ശ്രദ്ധ മുഴുവൻ സിനിമയിലാണ്. അത് മാറ്റാൻ പറ്റിയ ഒരാൾ വരട്ടെ ഞാൻ വെയിറ്റിങ്ങിലാണ് മഞ്ജിമ പറഞ്ഞു.

പുതിയ ലക്കം ഗൃഹലക്ഷ്മി ഓൺലൈനിൽ വാങ്ങാം

ദിവസവും ഒരു കറുത്ത മുന്തിരി മുഖത്തു പുരട്ടിയാല്‍ ദിവസവും ഒരു കറുത്ത മുന്തിരി മുഖത്തു പുരട്ടിയാല്‍

$
0
0
കറുത്ത മുന്തിരിയും സൗന്ദര്യവും തമ്മിൽ വളരെ ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഒരു കറുത്ത മുന്തിരി ദിവസവും മുഖത്തു പുരട്ടുന്നത് സൗന്ദര്യത്തിനും നല്ലതാണ്.

ദിവസവും പുരട്ടിയാൽ ചർമത്തിന് നിറവും മൃദുലതയും വർധിക്കും. നിറം വർധിക്കുകയും ചർമം തിളങ്ങുകയും കറുത്ത പാടുകൾ മാറുകയും ചെയ്യും.

ആഴ്ചയിൽ രണ്ടുതവണ പഴുത്ത പപ്പായ മുഖത്ത് പുരട്ടുന്നത് ചർമത്തിന് മൃദുലതയും തിളക്കവും വരാൻ നല്ലതാണ്.

എല്ലാ ദിവസവും ഒരു ഓറഞ്ച് അല്ലി മുഖത്തു പുരട്ടുന്നത് നിറം വർധിക്കാനും ചർമം തിളങ്ങാനും സഹായിക്കും.

Content Highlights:how to increase skin colour

അറ്റ്ലാന്റിക്കിന് കുറുകെ ചെറുവിമാനം പറത്തുന്ന ആദ്യ ഇന്ത്യന്‍ വൈമാനിക: ചരിത്രം കുറിച്ച് ആരോഹിഅറ്റ്ലാന്റിക്കിന് കുറുകെ ചെറുവിമാനം പറത്തുന്ന ആദ്യ ഇന്ത്യന്‍ വൈമാനിക: ചരിത്രം കുറിച്ച് ആരോഹി

$
0
0
മുംബൈ: അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ ചെറുവിമാനത്തിൽ പറന്ന് ചരിത്രം കുറിച്ച് ആരോഹി പണ്ഡിറ്റ്. 23 കാരിയായ ആരോഹി ചെറുവിമാനത്തിൽ ഇതിനകം 18 രാജ്യങ്ങളിൽ സന്ദർശിച്ചു കഴിഞ്ഞു. 120 മണിക്കൂറുകൾ കൊണ്ട് 37,000 കിലോമീറ്ററുകളാണ് കഴിഞ്ഞ പത്തുമാസത്തിനുള്ളിൽ ആരോഹി പിന്നിട്ടത്. കാനഡയിലെ ഇക്കാലൂയിറ്റ് വിമാനത്താവളത്തിലാണ് ആരോഹിയുടെ യാത്ര അവസാനിച്ചത്.

സിനസ് 912 എയർക്രാഫ്റ്റിലാണ് ആരോഹിയുടെ ലോകം ചുറ്റൽ.ഒറ്റ എഞ്ചിനും രണ്ട് സീറ്റും മാത്രമുള്ളവിമാനത്തിന്റെ ഭാരം 6000 കിലോയിൽ താഴെയാണ്. 2018 ജൂലെയിലാണ് ആരോഹിയും സുഹൃത്ത് കെയ്തർ മിസ്ക്വിറ്റയും ചേർന്ന ചെറുവിമാനത്തിൽ യാത്ര തുടങ്ങിയത്. യാത്രയുടെ ആദ്യത്തെ നാലുഘട്ടത്തിൽ കെയ്തർ ആരോഹിയ്ക്ക് ഒപ്പമുണ്ടായിരുന്നു.ആരോഹിയ്ക്ക് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു പൈലറ്റ് ആകണമെന്നത്.

പ്രതികൂല കാലവസ്ഥയെ അതിജീവിച്ചാണ് ഇവർ വിജയം നേടിയത്. കാനഡയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ആരോഹിക്ക് ഇന്ത്യൻ അംബാസിഡർ വികാസ് സ്വരൂപ് ഇന്ത്യയുടെ ത്രിവർണ പതാക കൈമാറി. എന്റെ രാജ്യത്തിന് വേണ്ടി ഇതുചെയ്യാൻ പറ്റിയതിൽ അഭിമാനവും സന്തോഷവുമുണ്ട്. ഞാൻ ഇത് ലോകത്തുള്ള എല്ലാ സ്ത്രീകൾക്കായും സമർപ്പിക്കുന്നു.

Content Highlights: Indias Aarohi Pandit is first female to fly solo across Atlantic Ocean in light plane






മനുഷ്യക്കടത്തിനിരയാകുന്ന പാക് വധുക്കള്‍ മനുഷ്യക്കടത്തിനിരയാകുന്ന പാക് വധുക്കള്‍

$
0
0
ലാഹോറിലെ ആ വലിയ വീട്ടിൽ ഞങ്ങളെ കൂടാതെ വേറെയും നവ വധൂവരന്മാരുണ്ടായിരുന്നു. ചൈനയിലേക്കുള്ള യാത്രാ രേഖകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു അവർ. ചൈനീസ് ഭാഷ പഠിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടിലുണ്ടായിരുന്നപാകിസ്താനി വധുക്കൾ. പരസ്പരം ഭാഷ അറിയാതെ സംസാരിക്കാൻ ബുദ്ധിമുട്ടുമ്പോഴും എന്റെ ഭർത്താവ് എന്നോട് ആവർത്തിച്ച് ഉരുവിട്ടത് സെക്സ് എന്ന് മാത്രമാണ്.സോഫിയ പറയുന്നു. ചൈനീസ് യുവാവിനെ വിവാഹം ചെയ്ത പാകിസ്താൻ ക്രിസ്ത്യൻ വധുക്കളുടെ പ്രതിനിധിയാണ് സോഫിയ.

ഒരു ഏജന്റ് മുഖാന്തിരമാണ് ചൈനയിൽ നിന്നും സോഫിയയ്ക്ക് വിവാഹാലോചന വരുന്നത്. എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്ന് തിരക്കുകൂട്ടിക്കൊണ്ടിരുന്നു. തിടുക്കം ഉൾക്കൊള്ളാൻ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും വിവാഹചെലവുകൾ ഉൾപ്പടെ സകലതും വരന്റെ കൂട്ടർ വഹിക്കുമെന്ന് കേട്ടതോടെ ദരിദ്രരായ സോഫിയയുടെ വീട്ടുകാർ കൂടുതൽ ആലോചിക്കാൻ നിന്നില്ല. ആവശ്യപ്പെട്ട വൈദ്യപരിശോധനകൾ പൂർത്തിയാക്കി അവർ വിവാഹം നടത്തി.

വിവാഹത്തിന് ശേഷം ലാഹോറിൽ വരന്റെ കൂട്ടർ എടുത്ത വാടകക്കെട്ടിടത്തിൽ കഴിയുമ്പോഴാണ് സോഫിയ വിവാഹത്തിന് പുറകിലെ ചതിക്കുഴികളെ കുറിച്ച് തിരിച്ചറിയുന്നത്. ഭർത്താവ് ക്രിസ്ത്യനല്ലെന്നും വിവാഹം എന്ന ഉടമ്പടിയിൽ അയാൾക്ക് വലിയ താല്പര്യമില്ലെന്നും അവൾ മനസ്സിലാക്കി. അയാൾക്കാവശ്യം ലൈംഗികത മാത്രമായിരുന്നു. ചൈനയിലേക്ക് വിവാഹം കഴിച്ചയക്കപ്പെട്ട ഒരു സുഹൃത്തുമായി ബന്ധപ്പെടാൻ സോഫിയ ശ്രമിച്ചു. ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം കിടക്കപങ്കിടാൻ താൻ നിർബന്ധിക്കപ്പെട്ട കഥ അവർ സോഫിയയുമായി പങ്കുവെച്ചു.

വഞ്ചനയുടെ ആഴം തിരിച്ചറിഞ്ഞ സോഫിയ രക്ഷപ്പെടാനുള്ള ആദ്യ ശ്രമമെന്ന നിലയിൽ ഏജന്റിനെ ബന്ധപ്പെട്ടു. മറുപടി പരുഷമായിരുന്നു. വിവാഹത്തിന് ചെലവായ തുക മുഴുവൻ ഒരു രൂപപോലും കുറയാതെ തിരികെ നൽകുകയാണെങ്കിൽ അതേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു അയാൾ പറഞ്ഞത്. എന്നാൽ സോഫിയയുടെ മാതാപിതാക്കൾ അതിന് തയ്യാറായില്ല.

ചൈനീസ് യുവാക്കൾക്കായി വിവിധ രാജ്യങ്ങളിൽ നിന്ന് വധുക്കളെ കടത്തിക്കൊണ്ടുവരുന്ന വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായല്ല. മ്യാൻമർ, കംബോഡിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്ന് പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി ചൈനയിലേക്ക് കടത്തുന്നതിനെ കുറിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന്റെ മറവിലോ തൊഴിൽ വാഗ്ദാനം ചെയ്തോ ആണ് പെൺകുട്ടികളെ ചൈനയിലേക്ക് കടത്തുന്നത്. ഇക്കൂട്ടത്തിലേക്ക് പാകിസ്താനിലെ ക്രിസ്ത്യൻ പെൺകുട്ടികളും എത്തുന്നതായാണ് പുതിയ റിപ്പോർട്ട്.

കഴിഞ്ഞ ഒരു വർഷത്തിനുളളിൽ ഇത്തരത്തിലുള്ള 700 വിവാഹങ്ങൾ പാകിസ്താനിൽ നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹം നടത്തുന്നതിലൂടെ 12,000 മുതൽ 25,000 രൂപ വരെ ലഭിക്കുന്ന ഏജന്റുമാർ ഉണ്ട്. വിവാഹച്ചെലവ് പൂർണമായും വരന്റെ ഭാഗത്തുനിന്നായിരിക്കും. പെൺകുട്ടിയുടെ വീട്ടുകാരുടെ താല്പര്യങ്ങളെ മുൻനിർത്തി അവരുടെ ആഗ്രഹപ്രകാരമായിരിക്കും ചടങ്ങുകളും. ഇതിനെല്ലാം പുറമെ പെൺവീട്ടുകാരുടെ കുടുംബത്തിനും ഇവർ പണം നൽകും. മുടക്കം പറയാൻ യാതൊരു കാരണവും കിട്ടാത്ത വിധത്തിൽ പഴുതുകളെല്ലാമടച്ചുള്ള ഇടപാട്.

വിവാഹശേഷം ലാഹോറിൽ എടുക്കുന്ന വാടക കെട്ടിടത്തിലേക്ക് ഇവർ മാറും. തുടർന്ന് യാത്ര രേഖകൾ എല്ലാം ശരിയാകുന്നതിന്റെ മുറയ്ക്ക് ചൈനയിലേക്ക്. എന്നാൽ വിവാഹം കഴിഞ്ഞ് ചൈനയിലെത്തുന്ന പെൺകുട്ടികൾ പലരും ലൈംഗിക അടിമകളായി മാറുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നു. മാത്രമല്ല പാകിസ്താനിലുള്ള പല ക്രൈസ്തവപുരോഹിതർക്കും ഇതിൽ പങ്കുണ്ടെന്നും പറയപ്പെടുന്നു.

പാകിസ്താനിലെ ക്രിസ്ത്യൻ പെൺകുട്ടികളെ മാത്രമല്ല ദരിദ്രരായ മുസ്ലീം കുടുംബങ്ങളെയും വിവാഹ വാഗ്ദാനം നൽകി കബളിപ്പിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് ലാഹോറിൽ നിന്ന് വിവാഹം കഴിച്ചയച്ച ഒരു മുസ്ലീം പെൺകുട്ടിക്ക് തന്റെ ഭർത്താവ് മുസ്ലീം അല്ലെന്ന് മനസ്സിലായത്. വീടിന് സമീപത്തുള്ള ഒരു പുരോഹിതൻ വഴി വന്ന വിവാഹാലോചനയായതിനാലാണ് യുവതിയുടെ വീട്ടുകാർ വിവാഹത്തിന് തയ്യാറായത്.

ഭർത്താവിനെ മാത്രമല്ല, ഭർത്താവിന്റെ മദ്യപന്മാരായ സുഹൃത്തുക്കളെയും പലപ്പോഴും സംതൃപ്തിപ്പെടുത്തേണ്ടി വരുമെന്ന് യുവതി പറയുന്നു. വഴങ്ങാതായാൽ മർദിക്കും.നിന്നെ ഞാൻ വിലകൊടുത്തുവാങ്ങിയതാണ്. ഞാൻ ആവശ്യപ്പെടുന്നത് പോലെ പ്രവർത്തിക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്. അപ്രകാരം ചെയ്യാൻ സന്നദ്ധയല്ലെങ്കിൽ കൊലപ്പെടുത്തി ആന്തരികാവയവങ്ങൾ വിറ്റ് നഷ്ടപ്പെട്ട പണം വീണ്ടെടുക്കും. ഭർത്താവിന്റെ ആവശ്യങ്ങളെ നിരാകരിച്ചതിന് യുവതിയെ ഭർത്താവ് ഒരിക്കൽ ഭീഷണിപ്പെടുത്തിയത് ഇപ്രകാരമാണ്.

എന്നാൽ ആരോപണത്തെ ചൈന നിഷേധിക്കുകയാണ്. ഇത് വെറും മാധ്യമ സൃഷ്ടിയെന്നാണ് അവരുടെ വാദം. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചൈനീസ് വിസക്കായി പാകിസ്താനി വധുക്കളുടെ അപേക്ഷയിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുള്ളതായി ഇസ്ലാമാബാദിലുള്ള ചൈനീസ് എംബസിയിലെ ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട്. തൊണ്ണൂറോളം അപേക്ഷകൾ തിരസ്കരിച്ചതായും ഇവർ അവകാശപ്പെടുന്നു. ഇതുസംബന്ധിച്ച് ചൈനയിലെ പൊതുസുരക്ഷാ മന്ത്രാലയം അന്വേഷണം നടത്തിയെന്നും വിവാഹിതരായി ചൈനയിൽ എത്തുന്ന പെൺകുട്ടികളെ ലൈംഗിക അടിമയാക്കുന്നതായി കണ്ടെത്താനായില്ലെന്നും ചൈനീസ് എംബസി പ്രസ്താവന ഇറക്കിയിരുന്നു.

ചൈനയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന ബന്ധത്തെ വഷളാക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് ചൈനയുടെ നിലപാട്. പാകിസ്താനി പെൺകുട്ടികളെ ചൈനയിലേക്ക് കടത്തുന്ന സംഘങ്ങളെ കണ്ടെത്തി ഉടൻ നടപടി സ്വീകരിക്കണമെന്ന് പാക് സർക്കാർ ഫെഡറൽ ഇൻവെസ്റ്റിഗേറ്റിങ് ഏജൻസിക്ക് നിർദേശം നൽകിയിട്ടുണ്ട്.

(1987 മുതലാണ് ചൈനീസ് ജനസംഖ്യയിൽ സ്ത്രീകളുടെ എണ്ണത്തിൽ വലിയതോതിൽ കുറവനുഭവപ്പെട്ട് തുടങ്ങിയത്.15-29 പ്രായക്കാർക്കിടയിലെ ലിംഗാനുപാതത്തിലുള്ള അന്തരം ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്. ചൈന തുടർന്ന് ഒറ്റക്കുട്ടി നയം, സമൂഹത്തിന്റെ ആൺകുട്ടികളോടുള്ള പ്രതിപത്തി എന്നിവയെല്ലാമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് ചൈനയെ എത്തിച്ചത്.)

Courtesy: BBC

Content Highlights: Pakistani girls, Trafficking, Sexual slavery


സുഷമാ സ്വരാജിന്റെ ഇടപെടല്‍,അഞ്ചുമാസങ്ങള്‍ക്ക് ശേഷം യുവതി നാട്ടില്‍ തിരിച്ചെത്തി സുഷമാ സ്വരാജിന്റെ ഇടപെടല്‍,അഞ്ചുമാസങ്ങള്‍ക്ക് ശേഷം യുവതി നാട്ടില്‍ തിരിച്ചെത്തി

$
0
0
ഹൈദരബാദ്: അഞ്ചുമാസങ്ങൾക്ക് ശേഷം ഒമാനിൽ കുടുങ്ങിക്കിടന്ന ഹൈദരബാദ് സ്വദേശിനി നാട്ടിൽ തിരിച്ചെത്തി. കുൽസം ബാനു എന്ന ഹൈദരാബാദ് സ്വദേശിനിയാണ് സുഷമാ സ്വരാജിന്റെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയത്. 2018 ഡിസംബറിലാണ് 30,000 രൂപയ്ക്ക് ബ്യൂട്ടിഷൻ ജോലിക്കെന്ന പേരിൽ ഒരു ഏജൻസി ഇവരെ മസ്ക്കറ്റിലേയ്ക്ക് അയച്ചത്. എന്നാൽ ഒമാനിൽ ഇവൾക്ക് വീട്ടുജോലിക്കാരിയായാണ് ജോലി ലഭിച്ചത്. ഒരുമാസം വീട്ടുജോലി ചെയ്ത ശേഷം തനിക്ക് ഈ ജോലി ചെയ്യാൻ കഴിയില്ലെന്ന് കുൽസം അറിയിക്കുകയായിരുന്നു.

എന്നാൽ ഇതിനു ശേഷം പത്തു ദിവസം ഭക്ഷണം നൽകാതെ റൂമിൽ പൂട്ടിയിട്ടു എന്ന് കുൽസം പറയുന്നു. ഇതിനു പിന്നാലെ രക്ഷയ്ക്കായി ഇവർ ഇൻഡ്യൻ എംബാസിഅധികൃതരെ സമീപിച്ചു. തുടർന്ന് നാലുമാസം എംബസി അധികൃതർ ഇവരെ സംരക്ഷിച്ചു. ഇതിനിടയിൽ കുൽസം നാട്ടിലുള്ള മകളുമായി ബന്ധപ്പെട്ട് തന്റെ പ്രശ്നങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് കേന്ദ്രമന്ത്രിക്ക് അമ്മയുടെ അവസ്ഥ ചൂണ്ടിക്കാട്ടി മകൾ കത്തയച്ചു. ഇതിനെ തുടർന്ന് സുഷമാ സ്വരാജ് ഇടപെടുകയും മേയ് 8 ന് ഇവർ നാട്ടിൽ തിരിച്ചെത്തുകയുമായിരുന്നു.

Hyderabad Woman Rescued From Oman After 5 Months

കേരള പോലീസിലെ ആദ്യ ആദിവാസി ബാച്ചില്‍ കാക്കിയണിഞ്ഞ് മധുവിന്റെ സഹോദരികേരള പോലീസിലെ ആദ്യ ആദിവാസി ബാച്ചില്‍ കാക്കിയണിഞ്ഞ് മധുവിന്റെ സഹോദരി

$
0
0
തൃശ്ശൂർ: അട്ടപ്പാടിയിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ മധുവിന്റെ സഹോദരി ചന്ദ്രിക ഉൾപ്പെടെ 74 ആദിവാസി യുവജനങ്ങൾ ബുധനാഴ്ച കേരള പോലീസിന്റെ ഭാഗമായി. അഭിമാനനിമിഷം കാണാൻ ചന്ദ്രികയുടെ അമ്മ മല്ലിയും സഹോദരിയും ബന്ധുക്കളും നാട്ടുകാരുമെത്തി. ചന്ദ്രിക അമ്മയുടെ അടുത്തുവന്ന് സഹോദരി സരസുവിനെയും ചേർത്തുപിടിച്ച് മുത്തംനൽകി. ചന്ദ്രികയ്ക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് അച്ഛൻ മരുതി മരിച്ചത്. തുടർന്ന് അമ്മ മല്ലിയുടെ തണലിലാണ് മൂന്ന് മക്കളുള്ള കുടുംബം മുന്നോട്ടുപോയത്.

പ്രാരബ്ധങ്ങൾക്കിടയിലും മല്ലി മൂന്ന് മക്കളെയും പഠിപ്പിച്ചെങ്കിലും കാര്യമായ തൊഴിലൊന്നും ലഭിച്ചില്ല. ചന്ദ്രിക ബി.കോം. വരെ പഠിച്ചിട്ടുണ്ട്. 2018 ?ഫെബ്രുവരി23നാണ് മധുവിനെ മോഷണം ആരോപിച്ച് കെട്ടിയിട്ട് അടിച്ചുകൊന്നത്. പരിശീലനകാലഘട്ടത്തിൽ ഉദ്യോഗസ്ഥരും സഹപ്രവർത്തകരും പ്രത്യേക പരിഗണന നൽകി?െയന്ന് ചന്ദ്രിക പറഞ്ഞു. ഒമ്പതുമാസത്തെ പരിശീലനത്തിനു ശേഷമാണ് കേരള പോലീസിലെ ആദ്യ ആദിവാസി ബാച്ച് ബുധനാഴ്ച രാവിലെ പാസിങ് ഔട്ട് പരേഡ് വിജയകരമായി പൂർത്തീകരിച്ചത്.

madhussister in kerala police

ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ അനുവദിച്ചില്ല: പിതാവിനെതിരെ പരാതിയുമായി മകള്‍ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ അനുവദിച്ചില്ല: പിതാവിനെതിരെ പരാതിയുമായി മകള്‍

$
0
0
ചെന്നൈ: ഇഷ്ടമുള്ള കോഴ്സ് എടുത്തു പഠിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് മകൾ പിതാവിനെതിരെ ചൈൽഡ്ലൈനിൽ പരാതി നൽകി. ചെന്നൈയിലാണ് സംഭവം. പ്ലസ് ടൂവിന് ശേഷം ജേർണലിസം & ലോ എടുത്തു പഠിക്കാനായിരുന്നു പെൺകുട്ടി ആഗ്രഹിച്ചത്. എന്നാൽ പിതാവ് ഇതിനെ എതിർക്കുകയും ബിഎസ് സി കെമിസ്ട്രി പഠിച്ച് ടീച്ചർ അവൻ മകളെ നിർബന്ധിക്കുകയുമായിരുന്നു. എന്നാൽ പെൺകുട്ടി പിതാവിനോട് തനിക്ക് കെമിസ്ട്രി പഠിക്കാൻ താൽപര്യം ഇല്ല എന്ന് അറിയിച്ചു. ഇതിനെ തുടർന്ന് മാർക്ക് ഷീറ്റുകളും ഒർജിനൽ സർട്ടിഫിക്കറ്റുകളും മകളിൽ നിന്ന് പിതാവ് മാറ്റുകയായിരുന്നു.

തുടർപഠനത്തിനുള്ള അപേക്ഷ കൊടുക്കാൻ പെൺകുട്ടിക്ക് മാർഷീറ്റുകൾ ആവിശ്യമായിരുന്നു. പരീക്ഷ ഫലം വന്നതിനു ശേഷം മകളുടെ മാർക്ക്ഷീറ്റുമായി അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി പോയി. പിതാവ് സർട്ടിഫിക്കറ്റുകൾ മാറ്റിയതോടെ പെൺകുട്ടിക്ക് താൽപര്യമുള്ള കോഴ്സിന് അപേക്ഷിക്കാൻ കഴിഞ്ഞില്ല. ഇതിനെ തുടന്ന് പെൺകുട്ടി ചൈൽഡ്ലൈനിൽ വിളിച്ചു പരാതിപ്പെട്ടു. ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 65 ശതമാനം മാർക്കോടെയാണ് ഇവർ പ്ലസ് ടു പാസായത്.

ജേർണലിസം പഠിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ പിതാവ് അതിനെ എതിർകുകയും സയൻസ് വിഷയം എടുത്തു പഠിക്കാൻ നിർബന്ധിക്കുകയുമായിരുന്നു എന്ന് പെൺകുട്ടി ദേശിയ മാധ്യമത്തോട് പറഞ്ഞു. മകളുടെ പരാതിയെ തുടർന്ന് മാർക്ക്ഷീറ്റുകൾ തിരിച്ചു കൊടുക്കാമെന്നും അവളുടെ ഇഷ്ടത്തിന് പഠിക്കാൻ അനുവദിക്കാമെന്നും അച്ഛൻ സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlights: Girl calls childline number after dad hides academic proofs

'കാന്താ ഞാനും വരാം...' പൂരം കാണാന്‍ വരനും വധുവും; ഇത് എജ്ജാതി സേവ് ദ ഡേറ്റ് 'കാന്താ ഞാനും വരാം...' പൂരം കാണാന്‍ വരനും വധുവും; ഇത് എജ്ജാതി സേവ് ദ ഡേറ്റ്

$
0
0
വിവാഹതിയതി അറിയിച്ചു കൊണ്ടുള്ള സേവ് ദ ഡേറ്റുകളുടെ കാലമാണ് ഇത്. അൽപ്പം വ്യത്യസ്തമായി ഒരു വിഷയത്തെ അടിസ്ഥാനമാക്കിയാകും സേവ് ദഡേറ്റ് വീഡിയോകൾ തയാറാക്കുക.

2018-ൽ തൃശ്ശൂർ പൂരത്തിന്റെ ആരവങ്ങൾക്കിടയിൽ ചിത്രീകരിച്ച സേവ് ദ ഡേറ്റ് വീഡിയോയാണ് ഫെയ്സ്ബുക്കിൽ ഇപ്പോൾ വൈറലാകുന്നത്.

കാന്താ ഞാനും വരാം എന്ന് പാട്ടിന്റെ പശ്ചാത്തലത്തിൽ ചെണ്ടമേളവും ആനയും ആൾക്കൂട്ടവും വടക്കുനാഥ ക്ഷേത്രവും എല്ലാ ഉൾപ്പെടുത്തിയാണ് വീഡിയോ തയാറാക്കിരിക്കുന്നത്.

2018 ജൂൺ 30 നടന്ന സുബിന്റെയും സന്ധ്യയുടെയും വിവാഹത്തിന്റെ സേവ് ദഡേറ്റ് വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്.



Content Highlights: viral save the date video


മിയയും ഞാനും സ്‌കൂള്‍മേറ്റ്‌സ് മിയയും ഞാനും സ്‌കൂള്‍മേറ്റ്‌സ്

$
0
0
ഒരു യമണ്ടൻ പ്രേമകഥ, ഞാൻ പ്രകാശൻ, അരവിന്ദന്റെ അതിഥികൾ..നിഖിലയെ പ്രേക്ഷകരോട് അടുപ്പിച്ച സിനിമകൾ. ആദ്യം അഭിനയിച്ച ഭാഗ്യദേവത എന്ന സിനിമ മുതൽ അടുത്തറിഞ്ഞ ചിലരെ കുറിച്ച് നിഖില സംസാരിക്കുന്നു.

ഉർവശി ചേച്ചിയെ കണ്ടപ്പോൾ ഓർത്തത് മിഥുനം സിനിമ

ഒരു എയർപോർട്ടിൽ വെച്ചാണ് നടി ഉർവശിയെ ഞാൻ ആദ്യം കണ്ടത്. പിന്നെ അരവിന്ദന്റെ അതിഥികൾ സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ചേച്ചിയെ കാണുമ്പോൾ ഞാൻ ഓർത്തത് മിഥുനം സിനിമയാണ്. ഉർവശിചേച്ചി എത്തിക്കഴിഞ്ഞാൽ സെറ്റ് ലൈവാകും. ക്യാമറ ഓണായാൽ അവരെത്ര പെട്ടെന്നാണ് കഥാപാത്രമായി മാറുന്നതെന്നോ! പരിചയപ്പെടാനെത്തുന്നവരെ അവർ കൈകാര്യം ചെയ്യുന്ന രീതി അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

മൊബൈൽ ഫോൺ ഇഷ്ടമല്ലാത്ത എം.ശശികുമാർ

ഈ മനുഷ്യന് ചിരിയും കളിയുമൊക്കെ കുറവാണ്. എപ്പോഴും സിനിമയെന്ന ഒറ്റ വിചാരമേയുള്ളൂ. വെട്രിവേൽ എന്ന സിനിമയിൽ വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ലൊക്കേഷനിൽ മൊബൈൽ ഫോൺ നോക്കുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ല. അദ്ദേഹവും ഫോൺ ഉപയോഗിക്കില്ല. വെട്രിവേലിൽ അധികം സംസാരിക്കാത്ത ഒരു കുട്ടിയാണ് ഞാൻ. എനിക്ക് മൗനിയായിരിക്കുക അസഹ്യമായിരുന്നു. അതുകൊണ്ട് കിടാരിയിൽ ധാരാളം സംസാരിക്കുന്ന കഥാപാത്രത്തിന് അവർ എന്നെ തിരഞ്ഞെടുത്തു.

സത്യേട്ടൻ ഇന്നും വിളിക്കും

കുടുംബത്തിലെ ഒരു കുട്ടിയെ പോലെയാണ് സത്യേട്ടൻ എന്നോട് സംസാരിക്കുക. ഭാഗ്യദേവതയിൽ അഭിനയിക്കാനെത്തുമ്പോൾ ഞാൻ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്. ഇന്നും നല്ല വേഷം ചെയ്താൽ അദ്ദേഹം വിളിക്കും അഭിനന്ദിക്കാൻ.

ശ്രീനിസാർ ഗൗരവക്കാരനെങ്കിലും ഒന്നാന്തരം തമാശ പറയും

ശ്രീബാലചേച്ചി സംവിധാനം ചെയ്ത ലവ് 24x7 സിനിമയിലാണ് ഞാൻ അദ്ദേഹത്തോടൊപ്പം ആദ്യമായി അഭിനയിച്ചത്. ലൊക്കേഷനിൽ ആൾ ഗൗരവത്തിലാണ്. പക്ഷേ ആ ഗൗരവമേറിയ മുഖത്ത് നിന്ന് നല്ല ഗൗരവമേറിയ തമാശകൾ വരും ഇടയ്ക്ക്.

മിയയും ഞാനും സ്കൂൾമേറ്റ്സ്

ഞങ്ങൾ സ്കൂൾ മേറ്റ്സാണ്. കോട്ടയത്തെ ഭരണങ്ങാനം സ്കൂളിൽ ഒരേ ബാച്ചിൽ രണ്ടുക്ലാസിൽ. കലോത്സവത്തിന് സ്്കൂളിൽ നിന്ന് ഞങ്ങൾ രണ്ടുപേരും മത്സരിക്കുമായിരുന്നു. ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണ് വെട്രിവേൽ. ഞങ്ങൾക്ക് കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നില്ലെങ്കിലും അത് സന്തോഷകരമായിരുന്നു.

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്.

Content Highlights: Actress Nikhila Vimal

മുടികൊഴിച്ചില്‍ തടയാന്‍ ആയുര്‍വേദംമുടികൊഴിച്ചില്‍ തടയാന്‍ ആയുര്‍വേദം

$
0
0
ഉപ്പും ഇരുമ്പിന്റെ അംശവുമുള്ള വെള്ളത്തിലാണോ കുളി. മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ടോ? ചില ആയുർവേദ പരിഹാരങ്ങൾ നോക്കാം.


ശുദ്ധമായ വെളിച്ചെണ്ണ രണ്ടു സ്പൂൺ നിത്യവും കാലത്ത് ഭക്ഷണത്തിന് മുമ്പ് സേവിക്കുക.
ചെറിയ മധുസ്നുഹിരരസായനം ഒരു ടീസ്പൂൺ കിടക്കാൻ നേരത്ത് സേവിക്കുക.
പാമാന്തകതൈലം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിച്ച് കുളിക്കാം
സോപ്പിന് പകരം ചെറുപയറുപൊടിയോ, നെല്ലിക്കപ്പൊടിയോ ഉപയോഗിക്കാം


Content Highlights: Hair loss, Beauty Tips

നീ ആള് ശരിയല്ലെന്ന് ആദ്യം പറയുന്നത് സ്വന്തം മനസ്സ് തന്നെയാണോ? നീ ആള് ശരിയല്ലെന്ന് ആദ്യം പറയുന്നത് സ്വന്തം മനസ്സ് തന്നെയാണോ?

$
0
0
നമ്മളിൽ പലരും പലപ്പോഴും കുറ്റപ്പെടുത്തലുകൾക്ക് വിധേയരായിട്ടുള്ളവരാണ്. നമ്മളും പലരെയും കുറ്റംപറയുകയും കുത്തിപ്പറയുകയുമൊക്കെ ചെയ്തിട്ടുണ്ടാകും. അതു സ്വാഭാവികം. എന്നാൽ ഏറ്റവും മാരകവും അതീവ ഗുരുതരവുമായ കുറ്റപ്പെടുത്തലുകൾ നടക്കുന്നത് ഒരാളും മറ്റൊരു വ്യക്തിയുമായിട്ടല്ല. നമ്മളും നമ്മുടെ മനസ്സുമായിട്ടാണ്. നമ്മളെ കുറ്റം പറഞ്ഞ് കണ്ണുകുത്തിപ്പൊട്ടിക്കുന്നതും ശാപവാക്കുകൾ കൊണ്ട് ചവിട്ടി അരയ്ക്കുന്നതും ഇന്നേവരെ ആരും നമ്മേക്കുറിച്ച് പറയാത്ത അസഭ്യവാക്കുകളും വിലകുറഞ്ഞ പരാമർശങ്ങളും നടത്തി നമ്മുടെ വില ഇടിച്ചുകളയുന്നതും നമ്മുടെ മനസ്സ് തന്നെയാണ്. സ്വയം കുറ്റപ്പെടുത്തിയുളള ഈ പരാമർശങ്ങൾക്കാണ് സെൽഫ് ബ്ലെയ്മിങ് എന്ന് പറയുന്നത്.

മനസ്സ് പറയുന്നു യു ആർ റോങ്

എന്തു ചെയ്താലും ഏതു ചെയ്താലും മനസ്സ് പറയും യൂ ആർ റോങ്, നീ ആള് ശരിയല്ല, നിന്റെ ഉദ്ദേശ്യം വേറെയാണ്, നീ അത്ര സ്ട്രെയ്റ്റ് അല്ല, നിന്റെ മനസ്സിലിരിപ്പ് കറക്ട് അല്ല. നിന്നെ വിശ്വസിക്കാൻ പറ്റുമോ? നീ എന്തുതുടങ്ങിയാലും വിജയിക്കില്ല. നിന്നെക്കൊണ്ടൊന്നിനും കൊള്ളില്ല. ആരും നിന്നെ സപ്പോർട്ട് ചെയ്യില്ല. നിനക്കെപ്പോഴും തുടക്കത്തിലെ ആവേശം മാത്രമേയുള്ളൂ. കുറച്ച് കഴിയുമ്പോൾ നീ എല്ലാം വിട്ടെറിഞ്ഞ് പോകും.

ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന മനസ്സുമായിട്ട് ജീവിക്കാൻ പൊരുതേണ്ട അവസ്ഥയിലാണ് നമ്മൾ ഓരോരുത്തരും. അകത്തുനടക്കുന്ന നിശബ്ദ വിപ്ലവം പുറത്ത് നിന്നൊരാൾക്ക് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ അന്ന് തീർന്നേനെ നമ്മളിൽ പലരുടെയും. മനസ്സ് അസ്വസ്ഥതയുടെയും ഇറിറ്റേഷന്റെയും അസുരഭാവങ്ങൾ നിറച്ച് ആരുടെ മുകളിൽ മെക്കിട്ട് കയറണം എന്ന മട്ടിൽ കലിപ്പ് ഡാ മൂഡിൽ നടക്കുന്നത് കൊണ്ടാണ് പലപ്പോഴും പലയിടത്തും ചെറിയ കാര്യങ്ങളുടെ പേരിൽ സംഘർഷങ്ങളും ഏററുമുട്ടലുകളും ഉണ്ടാകുന്നത്.

കുറ്റപ്പെടുത്തലുകളും, അമിത ശാസനയും അമിത ലാളനയും കിട്ടി വളർന്ന മനസ്സുകൾ മുറിവേറ്റതോ പിടിവാശി നിറഞ്ഞതോ ഒക്കെ ആയി മാറിക്കഴിഞ്ഞിട്ടുണ്ടാകും യാവനത്തിൽ തന്നെ. അംഗീകരിക്കപ്പെടാത്ത മനസ്സ് കലുഷിതമായിരിക്കും. തിരസ്കാരങ്ങളും പരാജയങ്ങളും ജീവിതത്തിൽ സ്വാഭാവികമാണെങ്കിലും അത് ആവർത്തിക്കുമ്പോൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യുണമെന്ന് അറിയാത്ത മനസ്സ് ആത്മവിമർശനങ്ങളിലേക്ക് ചേക്കേറും. തന്നെത്തന്നെ വിശ്വസിക്കാൻ പറ്റാത്ത മനസ്സ് ആരെയും വിശ്വസിക്കാൻ കൂട്ടാക്കാതാകും.

തളർന്ന ആത്മാഭിമാനവും തകർന്ന ആത്മാവബോധവുമാണ് ആത്മ വിമർശ ശീലത്തിന്റെ മൂലകാരണം.

പോസിറ്റീവാകാൻ എന്തു ചെയ്യണം

സ്വയം പറഞ്ഞുകൊണ്ടിരിക്കുന്ന നെഗറ്റീവ് ചിന്തകൾക്ക് നേരെ വിപരീതമായ ചിന്തകൾ നിരന്തരം മനസ്സിൽ നിറച്ചുകൊണ്ടേയിരിക്കാൻ ശ്രദ്ധിക്കുക. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന ശീലം ഉപേക്ഷിക്കുക. ലോകത്തിലെ ഏറ്റവും ഉപയോഗശൂന്യമായ ശീലമാണ് താരതമ്യം.

മറ്റുള്ളവരെയു സമൂഹത്തെയും വെറുതെ വിമർശിച്ചു സമയം കളയുന്ന കുറ്റംപറയൽ എക്സ്പെർട്ട് കമ്പനികളും കൂട്ടുകെട്ടുകളും ഒഴിവാക്കുക. നമ്മുടെ ജീവിതത്തിൽ നടന്ന നല്ല കാര്യങ്ങളും സന്തോഷം തോന്നിയ അനുഭവങ്ങളും ഒരു സിനിമ പോലെ മനസ്സിൽ കടത്തിവിടുക.

നമ്മുട കുറവുകളും കോംപ്ലെക്സുകളും മനസ്സിന്റെ നെഗറ്റീവ് ചിന്താരീതികളും പരിഹരിക്കാൻ സഹായിക്കുന്ന പോസിറ്റീവ് സൈക്കോളജി റിപ്പോർട്ടുകൾ മനഃശാസ്ത്രജ്ഞരുട സഹായത്തോടെ എടുക്കുക. ഇന്നേവരെ നമ്മുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം നമ്മുടെ നന്മയ്ക്കാണെന്ന് ഉറച്ചുവിശ്വസിക്കുക. വിജയശീലമുള്ള സുഹൃത്തുക്കളുടെ എണ്ണം കൂട്ടുക.

രാവിലെയും വൈകീട്ടും അല്പ നേരം നടക്കുകയോ ഓടുകയോ ചെയ്ത് ശരീരത്തിനെയും മനസ്സിനെയും ഫ്രഷാക്കി നിർത്തുക. തുടങ്ങി ഒട്ടനവധി വഴികൾ നമ്മെ ആത്മവിമർശകരിൽ നിന്ന് ആത്മാഭിമാനമുള്ളവരാക്കി മാറ്റും. ജീവിതം വാടിക്കഴിഞ്ഞുവെന്ന് വിചാരിച്ചിരുന്നവരുടെ മുല്ലവളളികളും തേന്മാവും വീണ്ടും തളിരിടും. ജീവിതം സുന്ദരമാകും.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്​

Content highlights: Self Blame, Low Self esteem, Self Criticism, Mental Health

സന്താര അനുഷ്ഠിച്ച് ജൈനവയോധിക; മോക്ഷപ്രാപ്തിക്കായി ആഹാരം ഉപേക്ഷിച്ച് മരണക്കിടക്കയിൽസന്താര അനുഷ്ഠിച്ച് ജൈനവയോധിക; മോക്ഷപ്രാപ്തിക്കായി ആഹാരം ഉപേക്ഷിച്ച് മരണക്കിടക്കയിൽ

$
0
0
സന്താര അനുഷ്ഠിച്ച് മരണം കാത്ത് ജൈനവയോധിക. ഗുജറാത്ത് സ്വദേശിനി 82 കാരിയായ കാഞ്ചൻദേവി ബൈദാണ് ആഹാരവും വെള്ളവും പൂർണമായി ഉപേക്ഷിച്ച് ജൈനമതവിശ്വാസപ്രകാരമുള്ള സന്താര അനുഷ്ഠിക്കുന്നത്. സന്താര അനുഷ്ഠിച്ചാൽ പുനർജന്മം ഉണ്ടാകില്ലെന്നും മോക്ഷം പ്രാപിക്കുമെന്നുമാണ് ജൈനമത വിശ്വാസം. മേയ് 11 മുതലാണ് കാഞ്ചൻദേവി സന്താര അനുഷ്ഠിച്ചുതുടങ്ങിയത്. മരണം അടുത്തെത്തി, ശരീരത്തിൽ നിന്ന് ആത്മാവ് ഉയർത്തപ്പെടാറായെന്ന്ഇവരുടെ സഹോദരൻ പുഷ്പരാജ് പറയുന്നു.

ഇത് സംസ്കാരത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണെന്നും കുടുംബത്തിലെ പൂർവികർ മുമ്പും സന്താര അനുഷ്ഠിച്ചിട്ടുണ്ടെന്നുംകാഞ്ചൻദേവിയുടെ മകൻ ഒരു ദേശിയമാധ്യമത്തോട് പറഞ്ഞു. മുത്തശ്ശി മരണത്തിലേയ്ക്ക് നടന്നടുക്കുന്നത് കാണുമ്പോൾ വിഷമമുണ്ടെങ്കിലും അവർക്ക് മോക്ഷം കിട്ടുമെന്ന് ഓർക്കുമ്പോൾ സന്തോഷമുണ്ടെന്ന് ഇവരുടെ കൊച്ചുമക്കൾ പറയുന്നു. തങ്ങളുടെ രണ്ട് മൂത്ത സഹോദരങ്ങളും സന്താര അനുഷ്ഠിച്ചാണ് മരണം വരിച്ചതെന്ന് ഇവരുടെ സഹോദരൻ വ്യക്തമാക്കി.

ജൈനമത വിശ്വാസപ്രകാരം സന്താര കൂടാതെ തപസ്യ എന്ന ആചാരവും അനുഷ്ഠിക്കുന്നുണ്ട്. വെള്ളം മാത്രംകുടിച്ച് ജീവിക്കുന്ന അവസ്ഥയാണ് ഇത്. കഠിനമായ തപസ്യയാണ് സന്താര. കാഞ്ചൻദേവിയുടെ ആത്മാവിന്റെ മോക്ഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾ ഇവരുടെ വീട്ടിൽ നടക്കുന്നുണ്ട്. സന്താര അനുഷ്ഠിക്കുന്നത് കാണാൻ നിരവധി ആളുകളാണ് ഇവരുടെ വീട്ടിലേയ്ക്ക് എത്തുന്നത്.

Content Highlights:Gujarat Woman, 82, BeginsSanthara, A Voluntary Fast Until Death

'മാര്‍ക്ക് അറിയാനായി വീട്ടിലേയ്ക്ക് ആരും തള്ളിവരേണ്ട' ജോഷിനെ തേടി സമ്മാനവുമായി മെമ്പറെത്തി 'മാര്‍ക്ക് അറിയാനായി വീട്ടിലേയ്ക്ക് ആരും തള്ളിവരേണ്ട' ജോഷിനെ തേടി സമ്മാനവുമായി മെമ്പറെത്തി

$
0
0
കൊല്ലം ആലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിബി ബോണി വാക്കു പാലിച്ചു. ജോഷിനെ തേടി സമ്മാനവുമായി സിബി എത്തി. എസ്.എസ്. എൽ.സി ഫലം വന്നതിന് പിറ്റെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം ആരു മറന്നിട്ടുണ്ടാകില്ല. ഞാൻ ജോഷിൻ എനിക്ക് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 6 എ പ്ലസും രണ്ട് എയും രണ്ട് ബി പ്ലസും കിട്ടി. ഇനി ഇതു ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കോണ്ട് വരേണ്ട എന്നായിരുന്നു ആ പോസ്റ്റ്

എന്നാൽ ഫേസ്ബുക്കിൽ പ്രചരിച്ച ഈ ചിത്രം കണ്ട് ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സിബി ബോണി ജോഷിനോട് അഡ്രസ് ചോദിക്കുകയായിരുന്നു. മോനെ ജോഷിനെ, നിന്റെ അഡ്രസ് പറയയെടാ നിനക്ക് ഒരു സമ്മാനം വീട്ടിൽ വരാതെ ഈ മെമ്പർ അയച്ചു തരാമെടാ എന്ന അടിക്കുറുപ്പോടെ സിബി വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് വെറും വാഗ്ദാനമായാണ് എല്ലാവരും കരുതിയത്.

എന്നാൽ വാക്കു പാലിച്ചു കൊണ്ട് അറുപത് കിലോമീറ്റർ സഞ്ചരിച്ച് തൃക്കണ്ണമംഗലത്തെ ജോഷിനട്ടിൽ ജോയിയുടെ വീട്ടിൽ സിബി ബോണിയെത്തി. അതും ജോഷിന് ഒരു സമ്മാനവുമായി. ഈ വിവരം സിബി തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഞാനും ജോഷിനെ പോലെയായിരുന്നു. ജോഷിൽ എഴുതി ഒട്ടിച്ചത് മലയാളികളുടെ എല്ലാം മുഖത്തായിരുന്നു. ഞാനിത്രയേ ഉള്ളു. എനിക്ക് ഇത്രയൊക്കയെ പറ്റു എന്ന് ജോഷിൻ പറയാൻ കാണിച്ചധൈര്യമാണ് ജോഷിനെ തേടി എത്താൻ കാരണം എന്ന് സിബി പറയുന്നു.



Content Highlights:facebook post

വീട്ടില്‍, ക്ലാസ് മുറിയില്‍, മാംസദാഹികളുടെ ഇരയായി ജീവിതം മുഴുവന്‍ കരയുന്നവര്‍ പറയുന്നു 'യു നോ മീ' വീട്ടില്‍, ക്ലാസ് മുറിയില്‍, മാംസദാഹികളുടെ ഇരയായി ജീവിതം മുഴുവന്‍ കരയുന്നവര്‍ പറയുന്നു 'യു നോ മീ'

$
0
0
രണ്ടു വർഷം മുമ്പായിരുന്നു ലോകത്തിന്റെ കാഴ്ചപ്പാട് മാറ്റിമറിച്ച് അലീസ മിലാനോയുടെ മീ ടു വെളിപ്പെടുത്തൽ. ലോകത്തിന്റെ കാഴ്ചപ്പാടുകളേയും സ്ത്രീകളുടെ ആത്മവിശ്വാസത്തെയും മാറ്റി എഴുതുന്നാതായിരുന്നു മീടു എന്ന ഹാഷ് ടാഗിൽ ലോകം മുഴുവനുള്ള സത്രീകൾ നടത്തിയ വെളിപ്പെടുത്തലുകൾ. മീടൂവിന് രണ്ട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ഹാഷ് ടാഗും പ്രചാരം നേടുകയാണ്. ഇത്തവണ അമേരിക്കൻ സംസ്ഥാനമായ അലബാമയിലെ ഗർഭഛിദ്രം എന്ന കരിനിയമത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചരണം. യു നോ മീ നിങ്ങൾക്കെന്നെ അറിയാം എന്ന ഹാഷ് ടാഗിലാണ് നടിയും മോഡലും അവതാരകയുമായ ബിസി ഫിലിപ്സ് ഗർഭഛിദ്രത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.

അലബാമയിലെ നാലു സ്ത്രീകളിൽ ഒരാൾക്ക് എന്ന നിലയ്ക്ക് ഗർഭഛിദ്രം നടത്തേണ്ടി വരുന്നു. എന്നിട്ടും പലരും ഗർഭഛിദ്രം നടത്തിയ ഒരാളെ പോലും തങ്ങൾക്ക് അറിയില്ല എന്ന് നടിക്കുന്നു. അവരോട് ബിസി ഫിലിപ് ചോദിക്കുന്നു നിങ്ങൾക്ക് എന്നെ അറിയില്ലേ എന്നിട്ടും അറിയില്ലെന്ന് നടിക്കുകയാണോ? അലബായിലെ കർശനമായ ഗർഭഛിദ്ര നിയമമാണ് ബിസി ഫിലിപ്പിനെ ഇങ്ങനെ ഒരു പ്രചരണത്തിന് പ്രരിപ്പിച്ചത്. അതുകൊണ്ട് പ്രിയപ്പെട്ടവരെ എനിക്ക് നിങ്ങളോട് പറയാനുള്ളത് ഗർഭഛിദ്രം നേരിട്ടിട്ടുണ്ടെങ്കിൽ മുന്നോട്ട് വരു എന്നാണ്. യു നോ മീ എന്ന് ഹാഷ് ടാഗിൽ സംഭവിച്ച ദുരാനുഭവം തുറന്നു പറയു. കഴിഞ്ഞ ആഴ്ച നടന്ന പതിവ് ടോക് ഷോയിലായിരുന്നു ബിസി ഫിലിപ്പിന്റെ നാടകീയ പ്രഖ്യാപനം.



കൗമരക്കാലത്ത് നേരിട്ട് ഗർഭഛിദ്ര അനുഭവം തുറന്ന പറഞ്ഞ് ഗർഭഛിദ്രം അനുഭവിക്കേണ്ടി വന്ന ഒരാളെ പോലും അറിയില്ലെങ്കിൽ എന്നെ നോക്കു ഞാൻ ഇരയാണ് എന്ന് ബിസി പറഞ്ഞു. 15-ാം വയസിലാണ് തനിക്ക് ഗർഭം അലസിപ്പിക്കേണ്ടി വന്നതെന്ന് ഇവർ പറയുന്നു. ബിസി നടത്തിയ ആഹ്വാനത്തിൽ നിരവധിയാളുകൾ യു നോ മീ എന്ന ഹാഷ്ടാഗിൽ തങ്ങളുടെ അനുഭവം തുറന്നു പറയാൻ തുടങ്ങി. 18-ാം വയസിലും 20 വയസിലും ക്ലാസ് മുറിയിലും വീട്ടിലും ഇരയാക്കപ്പെവർ ജീവിതകാലം മുഴുവൻ വേദന തിന്നുകഴിയേണ്ടി വന്നവർ. ഒരിക്കലും മാറാത്ത മുറിവുമായി ജീവിക്കേണ്ട വന്നവർ പുതിയ നിയമം നടപ്പാക്കിയാൽ ഇത്തരം അനുഭവമുള്ളവർ എന്തു ചെയ്യും. ഭൂരിപക്ഷം പേരും ഈ നിയമത്തെ എതിർക്കുമ്പോൾ ചുരുക്കം ചിലർ ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.

Content Highlights: Alabama abortion bill ignites womens stories with #youknowme

നമസ്‌കാരത്തിനിടയില്‍ ബാപ്പയുടെ മുതുകില്‍ കയറി, മൂന്നാംതവണ തലകുത്തി താഴേയ്ക്ക്: വൈറലായി വീഡിയോനമസ്‌കാരത്തിനിടയില്‍ ബാപ്പയുടെ മുതുകില്‍ കയറി, മൂന്നാംതവണ തലകുത്തി താഴേയ്ക്ക്: വൈറലായി വീഡിയോ

$
0
0
പെൺമക്കൾക്ക് അപ്പന്മാർ കുസൃതിക്കും കുരുത്തകേടുകൾക്കുമുള്ള ഇടം കൂടിയാണ്.അത്തരത്തിൽ ബാപ്പയുടെ കൂടെ കുസൃതി കാട്ടുന്ന കുഞ്ഞുമകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ശ്രീനഗർ ജാമിയ മസ്ജിദ് പള്ളിയിൽ നിന്നുള്ള വീഡിയോയാണ് ഇത്. നമസ്കാരത്തിനെത്തിയ ബാപ്പയ്ക്കൊപ്പം വന്ന കുഞ്ഞുമകൾ ബാപ്പ നമസ്കരിക്കുന്നതിനിടയിൽ കുസൃതി കാട്ടാൻ തുടങ്ങി.

ആദ്യ നമസ്കരിച്ച് കൊണ്ടിരുന്ന ബാപ്പയുടെ മുതുകിൽ ചാടി വന്ന് കയറിയ പെൺകുട്ടി രണ്ട് തവണ ഇത് ആവർത്തിച്ചു. മകളെ ശ്രദ്ധിക്കാതെ ബാപ്പ നമസ്കാരം തുടർന്നു. എന്നാൽ മൂന്നാം തവണ മുതുകിൽ കയറിയ പെൺകുട്ടി നമസ്കരിക്കുന്നതിനിടയിൽ ബാപ്പയുടെ പുറത്തു നിന്ന് തലകുത്തി താഴെ വീണു. ബാപ്പയുടെയും കുഞ്ഞു മകളുടെയും കുസൃതി നിറഞ്ഞ വീഡിയോ വൈറലായിക്കഴിഞ്ഞു.


Spotted this super cute girl trying to climbing on the back of her father while he offers prayer at historic Jamia Masjid in Srinagar. Watch the excerpt of the video to know what happens when she jumps successfully. #Kashmir #JamiaMasjid pic.twitter.com/I54B6FJJOV
— Ieshan Wani (@Ieshan_W) May 11, 2019



Content Highlights:Little girl climbs on to dads back during namaz in Kashmir nadorable viral video


ആ റെക്കോര്‍ഡ് സ്വന്തമാക്കി ശീതള്‍ രാജ് എവറസ്റ്റിന്റെ നെറുകയില്‍ ആ റെക്കോര്‍ഡ് സ്വന്തമാക്കി ശീതള്‍ രാജ് എവറസ്റ്റിന്റെ നെറുകയില്‍

$
0
0
എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ശീതൾ രാജ്. ഉത്തരാഖണ്ഡ് പിതോഗ്രാഹ് ഗ്രാമത്തിലെ 22 വയസുകാരി ശീതൾ രാജാണ് ഈ റെക്കോർഡ് നേടിയിരിക്കുന്നത്. നേട്ടത്തിൽ താൻ അങ്ങേയറ്റം സന്തോഷിക്കുന്നു എന്നും അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണ ഇല്ലായിരുന്നു എങ്കിൽ തനിക്ക് ഈ നേട്ടം കൈവരില്ലായിരുന്നു എന്നും എവറസ്റ്റ് കീഴടക്കിയ ശേഷം ശീതൾ പറഞ്ഞു. ഉത്തരാഖണ്ഡ് ഗവൺമെന്റ് ശീതളിന് അഭിനന്ദനം അറിയിച്ചു.

ഈ വർഷം ആദ്യം ആറുവയസുകാരി ശീവാങ്കി പഥക്ക്എവറസ്റ്റ് കീഴടക്കിയിരുന്നു, എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായിരുന്നു ശീവാങ്കി.


पिथौरागढ़ की बेटी शीतल राज को दुनिया की सबसे ऊंची चोटी एवरेस्ट फतह करने पर हार्दिक बधाई। शीतल ने सबसे कम उम्र में कंचनजंगा चोटी पर चढ़ने का रिकॉर्ड भी हासिल किया है। शीतल की उपलब्धियों से पूरा उत्तराखंड गौरवान्वित है। pic.twitter.com/doHFUHHXEt
— Chowkidar Trivendra Singh Rawat (@tsrawatbjp) May 16, 2019



Content Highlights:Sheetal Raj becomes youngest women to scale Mt Everest

അസുഖം നോര്‍മലായി വരുന്നു, കീമോ നിര്‍ത്തി: സന്തോഷം പങ്കുവച്ച് ഭവ്യയും സച്ചിനും അസുഖം നോര്‍മലായി വരുന്നു, കീമോ നിര്‍ത്തി: സന്തോഷം പങ്കുവച്ച് ഭവ്യയും സച്ചിനും

$
0
0
സോഷ്യൽമീഡിയയിൽ സജീവമായവർക്കെല്ലാം സച്ചിനെയും ഭവ്യയേയും അറിയാം. കാൻസറിനെ പ്രണയം കൊണ്ട് തോൽപ്പിച്ച് ഇരുവരുടെയും ജീവിതത്തിലെ ഓരോ മാറ്റവും സുഹൃത്തുക്കൾക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഭവ്യയുടെ രോഗം ഭേദമായി വരുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് സച്ചിൻ. എല്ലിൽ പടരുന്ന കാൻസറായിരുന്നു ഭവ്യയ്ക്ക്. ഇപ്പോൾ കാൻസർ മാറി തുടങ്ങി.

ഭവ്യയുടെ സ്കാനിങ് റിപ്പോർട്ടിനെക്കുറിച്ച് സച്ചിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട സുഹൃത്തുക്കളെ.. സ്കാനിങ് റിപ്പോർട്ട് വന്നു.. അസുഖം നോർമലായി വന്നിട്ടുണ്ട്.. കീമോ നിർത്തിയിരിക്കുന്നു.pet ct സ്കാനിങ്ങിൽ നിലവിൽ ഇപ്പോൾ അസുഖം കാണുന്നില്ല.. പക്ഷെ ചെറിയ ചെറിയ രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിൽ കാണാൻ കഴിയില്ല.. സർജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജിൽ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കൾ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു..

അപ്പോൾ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായിമ്മ ചെയ്യാൻ റേഡിയേഷൻ വേണ്ടിവരും.. 54 യൂണിറ്റ് റേഡിയേഷൻ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും.. ഇന്ന് റേഡിയേഷൻ ചെയ്യുന്ന ഡോക്ടറെ കണ്ടു സംസാരിച്ചു.. അതിനു വേണ്ട നടപടികൾ ചെയ്തിട്ടുണ്ട്.. ഈ മാസം22 ന് ഏർണാംകുളം ലേക്ഷോർ ഹോസ്പിറ്റലിൽ റേഡിയേഷൻ തുടങ്ങും.. ശെനിയും,ഞായറും റേഡിയേഷൻ ഇല്ലാത്തതിനാൽ.. 6 ആഴ്ച അവിടെ നിൽകേണ്ടിവരും...

ഇപ്പോൾ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു .ഇനി 30 റേഡിയേഷനുംകൂടി പറഞ്ഞിരിക്കുന്നു എല്ലാവരുടെയും പ്രാര്ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയത്.. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുന്നതാണ്..



Content Highlights:sachin bhavya facebook post

ഉടമസ്ഥയെ കോടീശ്വരിയാക്കിയ ഗ്രംപി പൂച്ച വിടവാങ്ങി ഉടമസ്ഥയെ കോടീശ്വരിയാക്കിയ ഗ്രംപി പൂച്ച വിടവാങ്ങി

$
0
0
ലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്ന ഗ്രംപി പൂച്ച ഏഴാം വയസിൽ മരണത്തിനു കീഴടങ്ങി. മൂത്രനാളിയിലെ അണുബാധയെ തുടർന്ന് അരിസോണയിയെ വീട്ടിൽ വച്ചായിരുന്നു ഗ്രംപിയുടെ മരണം. ഒരു ഭക്ഷണശാലയിൽ വെയിട്രസായി ജോലി ചെയ്തിരുന്ന തബത ബുന്ദിസെൻ എന്ന ഉടമയെ കോടീശ്വരിയാക്കിയത് ഗ്രംപിയെന്ന മാന്ത്രിക പൂച്ചയായിരുന്നു. ടർഡർ സോസ് എന്നായിരുന്നു ഗ്രംപിയുടെ യഥാർത്ഥ പേര്.



2012 ൽ ഒരു വെബ്സൈറ്റിൽ വന്ന ചിത്രമാണ് ടർസർ സോസിനെ ഗ്രംപിയാക്കി മാറ്റിയത്. ഗ്രംപി ക്യാറ്റ് എന്നാൽ ദേഷ്യപ്പെടുന്ന പൂച്ച എന്നാണ് അർത്ഥം. ഗ്രംപിക്ക് ആരാധകർ വർധിച്ചതോടെ തബത ബുന്ദിസെൻ ഹോട്ടലിലെ ജോലിരാജിവച്ചു. ഗ്രംപി ടെലിവിഷൻ പരിപാടികളിലും സിനിമകളിലും അഭിനയിച്ചതോടെ തബത കോടീശ്വരിയാകുകയായിരുന്നു. പിന്നീട് ഗ്രംപിയെ പറ്റി സിനിമ വന്നു, അവളുടെ പേരിൽ വസ്ത്രങ്ങളിറങ്ങി, സുഗന്ധദ്രവ്യങ്ങളും സോഫ്റ്റ് ടോയിസും വന്നു.




Some days are grumpier than others... pic.twitter.com/ws209VWl97
— Grumpy Cat (@RealGrumpyCat) May 17, 2019



ഗ്രംപിയുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിന്റെ പേരിൽ നടന്ന പകർപ്പവകാശ ലംഘന കേസിൽ ഗ്രംപിക്ക് അനുകുലമായി വിധിച്ചത് അഞ്ചു കോടിയുടെ നഷ്ടപരിഹാരമാണ്. ഫേസ്ബുക്കിൽ 8.5 ദശലക്ഷം ആരാധകർ ഗ്രംപിക്കുണ്ട്. ഇൻസ്റ്റഗ്രാമിൽ 20 ലക്ഷത്തിൽ അധികവും ട്വിറ്ററിൽ 10 ലക്ഷത്തിൽ അധികവും ഫോളോവേഴ്സ് ഗ്രംപിക്കുണ്ട്. മാഡം തുസ്സാഡ്സ് മ്യൂസിയത്തിൽ ഗ്രംപിയുടെ ഒരു മെഴുകു പ്രതിമായും സ്ഥാപിച്ചിട്ടുണ്ട്. ഗ്രംപിയുടെ വിയോഗം ഉടമസ്ഥയെ മാത്രമല്ല ലോകം മുഴുവനുള്ള ആരാധകരേയും കടുത്ത ദുഃഖത്തിലാഴ്ത്തിരിക്കുകയാണ്.



Content Highlights:Grumpy Cat dies aged seven

തിരക്കുള്ള ട്രെയിനില്‍ അമ്മ ഉറങ്ങുമ്പോള്‍ വീഴാതിരിക്കാന്‍ കാവലായി മകന്‍തിരക്കുള്ള ട്രെയിനില്‍ അമ്മ ഉറങ്ങുമ്പോള്‍ വീഴാതിരിക്കാന്‍ കാവലായി മകന്‍

$
0
0
ഒരു അമ്മയുടെയും മകന്റെയും സ്നേഹത്തിനു മുമ്പിൽ അഭിമാനത്തോടെയും സ്നേഹത്തോടെയും തലകുനിക്കുകയാണ് സോഷ്യൽ മീഡിയ. ചൈനീസ് ദിനപത്രമായ ചൈനീസ് ഡെയ്ലിയാണ് തിരക്കുള്ള ട്രെയിനിൽ ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് കാവൽ നിൽക്കുന്ന മകന്റെ വീഡിയോ ട്വീറ്ററിൽ പങ്കുവച്ചത്.

നല്ല തിരക്കുള്ള ട്രെയിനിലിരുന്ന് ഉറങ്ങുകയാണ് അമ്മ. തൊട്ടുമുമ്പിലായി 10 വയസ്പ്രായം വരുന്ന മകനും നിൽപ്പുണ്ട്. ഉറങ്ങുന്ന അമ്മയേ തന്റെ കരവലയത്തിലാക്കി മകൻ സംരക്ഷിക്കുകയാണ്. ട്രെയിനിലെ സഹയാത്രികർ പകർത്തിയതാണ് ഈ ദൃശ്യം. മകന് അമ്മയോടുള്ള സ്നേഹത്തെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്ത് എത്തി.


Thumbs-up! A little boy with a big heart cares for his mom, letting her fall asleep on his arm while he holds on to the handrail. #HeartwarmingMoments pic.twitter.com/ckUJGfyTe6
— Peoples Daily, China (@PDChina) May 15, 2019



Content Highlights: Sweet Chinese boy holds up napping mother on train
Viewing all 6537 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>